Showing posts with label college. Show all posts
Showing posts with label college. Show all posts

Saturday, April 13, 2013

14. April.1993 അച്ചയത്തിക്കെന്തിനാ കൊന്നപൂവ്?

14. April.1993



ഇന്ന് വിഷു . ബുധനാഴ്ച ആയത് കൊണ്ട് രണ്ടുദിവസം കൂടെ ലീവേ ചോദിച്ചുള്ളൂ.. ഇന്നലെ വൈകിട്ടോടെ വീടെത്തി. സരസമ്മ ചേച്ചി ആയത് കൊണ്ട് സമ്മ തിച്ചു. ഇനി അടുത്ത തിങ്കൾ വരെ സുഖം . പുതിയ കൊളെജിലെ രണ്ടാഴ്ച്ച കൊണ്ട് രണ്ടു വർഷത്തെ ക്ഷീണം വന്നപോലെ .
.
സീനിയർ ഷാജി പറഞ്ഞാണറിഞ്ഞത്, റേടിയേഷൻ ലീവിലുള്ള പീതാംബ്രാൻ എന്ന സാർ ആയിരുന്നെങ്കിൽ വിഷുവിനു പോലും പോസ്റ്റിങ്ങ്‌ ഉണ്ടായേനെ എന്ന് . ചോർത്തിയ മറ്റ് വിവരങ്ങൾ : സീനിയർമാർ ഇവിടത്തെ സാറന്മാർ ആണ്‍ . ബഹുമാനിക്കണം . ഇടെക്കിടെ സൂപ്പർ സീനിയർ എന്നവന്മാർ വരും ,കൂടുതൽ ബഹുമാനിക്കണം. ഈ പറ യു ന്ന സാർ പീതാംബ്രാൻ ഇവിടുത്തെ തൻബ്രാൻ ആണെന്നും ഇവർക്കിടയിൽ ഉള്ള റേടിയോഗ്രഫേർമാര് പൊതുവെ പാവങ്ങളാണെന്നും പക്ഷേ ഇവരുടെ സഹായം ഇല്ലാതെ പാസ്സ് ആയി പോകാമെന്ന് കരുതണ്ട ന്നും മനസ്സിലായി. വൈവ, പ്രാക്ടിക്കൽ അങ്ങിനെ കുറെ കുന്ത്രാണ്ടങ്ങൾ. എവിടെ വേണമെങ്കിലും അവർക്ക് ബ്രെയ്ക്ക് ഇടാം . നേരത്തെ കണ്ട സതി മാഡം നമ്മളെയൊക്കെ പൊതുവെ ഗൌനിക്കില്ലെങ്കിലും മുന്നില് പെടാതെ നോക്കണം . പെണ്‍കുട്ടികളുമായി അധികം കമ്പനി വേണ്ട . ഹോസ്റെലിൽ മറ്റ് പാര കോഴ്സ് കാരെ മൈൻഡ് ചെയ്യണ്ട . നീ പഠിച്ചാൽ നിനക്ക് കൊള്ളാം. (അവസാനത്തേത് ഞാൻ കൂട്ടിചേർത്തതാ. )
ഇന്നലെ വന്നപാടെ ചേട്ടന്മാരുടെ പറമ്പിലെ കൊന്നമരത്തിൽ കയറിയപ്പോ അവിടുത്തെ ബീന അവിടെ വന്നു. കൊന്നപൂ ചോദിച്ചോണ്ട്.പറിച്ചത് മുഴുവനും കൊടുക്കാൻ തയ്യാറായിരുന്നു. പകുതി കൊടുത്തു . അച്ചയത്തിക്കെന്തിനാ കൊന്നപൂവ്? ഇനി ഏതെങ്കിലും കൊളുത്ത് ? മെഡിക്കൽ കോളേജിൽ പഠിക്യാ എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. കുറച്ചു വെയിറ്റ് കിടക്കട്ടെ .
അയൽക്കാരി ആയിരുന്നെങ്കിലും ട്യൂഷൻ ക്ലാസ്സിലെ തിരക്കിനിടയിൽ ഇവളെ ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല . പത്താം ക്ലാസ്സിന്റെ പ്രത്യേകതയായ "പഠിക്ക് പഠിക്ക് പഠിക്ക് "പല്ലവികൾ കുറച്ചുകാലത്തേക്ക് എന്റെ ചോദനകളെ ചോർത്തിക്കളഞ്ഞു എന്നു തോന്നുന്നു . പല്ലല്പം പൊങ്ങിയതൊഴിച്ചാൽ ഇപ്പൊ അതിസുന്ദരി തന്നെ. . ഒരു അപ്ലിക്കേഷൻ ഇവിടെയും ഇട്ടാലോ എന്ന് തോന്നിപ്പോയി. ഇവളുടെ ബന്ധുവും ക്ലാസ്മെറ്റുമായ സുനിലയിലായിരുന്നു അന്ന് എല്ലാവരുടെയും നോട്ടം . പക്ഷേ ഇപ്പൊ തരക്കേടില്ലാത്ത കോഴിക്കോട് എന്ന മനോലോകത്ത് എത്തിയ ഞാൻ എന്തിനിവിടെ നേരം കളയണം ?. എങ്കിലും ബഷീറിന്റെ നായകനെ പോലെ കരളിനടിയിൽ ഒരു നീറ്റൽ എനിക്കും തോന്നിയോ?

ഇന്നലെ വൈകിട്ട് ബാച്ചെ ട്ടന് എവിടെയോ പോകാനുള്ളതുകൊണ്ടു ബേക്കറിയിൽ കുറെനെരേം നില്കേണ്ടിവന്നു ..പണ്ടുമുതലേ എനിക്ക് ദേഷ്യമുള്ള കാര്യമാണ് കടയിൽ നിൽകുക എന്നത് . പ്രതികാരമായി ആവകയിൽ രൂപാ അൻപത്‌ ഇസ്കാൻപറ്റി ... തമ്പിച്ചേട്ടനും മൈസൂറിൽ നിന്ന് വന്നിട്ടുണ്ട് .. ഒരു പത്ത് കിലോ പേരയ്ക്കയെങ്കിലും കൊണ്ടുവന്നിട്ടുണ്ട് . അവിടെ വില വളരെ കുറവാണത്രേ . ആർക്കറിയാം. വല്ല തോട്ടത്തിലും കയറി പറിച്ചത് ആയിരിക്കും.

വിഷുക്കണി കണ്ടു . ബാച്ചേട്ടൻ കുറെ പടക്കങ്ങൾ കൊണ്ടുവന്നിരുന്നു പൊ ട്ടിച്ചുകഴിഞ്ഞതിനു ശേഷം പിന്നെയും ഉറങ്ങിപ്പോയി . ഇന്ന് പൂവൻ കോഴിയെ പിടിക്കാൻ കുറെ ഓടി. പുതിയ ഏട്ടത്തിയമ്മക്ക് വേണ്ടി കോഴിയെ മുറിച് പീസ് പീസ് ആക്കികൊടുത്തു . ഊണുകഴിഞ്ഞു പിന്നെയും ഒറങ്ങി . ബന്ധുക്കൾ ശത്രുക്കളെ നാളെ കാണാൻ പോകാം

വൈകിട്ട് നമ്മുടെ ഗ്യാങ്ങിന്റെ കൂടെ വെടിപറയൽ . പിന്നെ സെക്കന്റ്റ് ഷോ സിനിമ: ധ്രുവം.

എണീറ്റത്: 4. 30 മണി
ഉറങ്ങിയത് 3 തവണ
.

Wednesday, April 10, 2013

22. February 1993 അഡ്മിഷനുവേണ്ടി

22. February 1993
മലയുടെ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിലാണുവന്നത്.  കെസാര്‍ടിസില്‍. മെഡിക്കല്‍ കോളെജിലെ എന്റെ അഡ്മിഷനുവേണ്ടി. അമ്മയും അച്ച്നും അനിയത്തിയും കൂടെ വന്നിരുന്നു. കാരന്തൂര്‍ എത്തിയപ്പൊ കൂടെഇരുന്ന ആള്‍ പറഞ്ഞതാ അവിടെ ഇറങ്ങാന്‍. കേട്ടില്ല.

ആദ്യത്തെ ദിവസം തന്നെ എല്ലാ കുട്ടികളെയും വലിയൊരു ഹാളില്‍ ഇരുത്തിയപ്പൊ എന്റെ അടുത്തിരുന്നത് മുരളി ആയിരുന്നു. ഫാര്‍മസിയാണത്രെ. മെഡിക്കല്‍ കൊളെജ് ജന്‍ഷ്നില്‍ ഒരു ഷോപ്പ്  ഉണ്ട്.  പെണ്‍കുട്ടികള്‍ കുറെ ഏറെ ഉണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം.എന്റെ ബാച്ചിലെ സ്വീറ്റി  എന്ന കൊചിനെ കണ്ടപ്പൊ തന്നെ മനസ്സിലൊരു കുളിര്‍മ. തിരൊന്തരമാണു വീട്. അതൊ മേരിലത.സലിം എന്നിവരെയും പരിചയപെട്ടു. 12 മണിവരെ അഡ്മിഷന്റെ തിരക്കായിരുന്നു. അമ്മയും അനിയത്തിയും കോളെജിന്റെ കാര്‍ പോര്‍ചില്‍ ഇരിക്കുകയായിയുന്നു. അഛന്‍ എവിടെയൊ പോയി അവര്‍ക്ക് വെള്ളവും ഉഴുന്നുവടയും കൊണ്ടുകൊടുത്തു.
 മുരളി എന്നെ ഹൊസ്റ്റെല്‍ കാണിക്കാന്‍ കൊണ്ടുപോയി. ഒരു വ്വെസ്പ സ്കൂട്ടറിലായിരുന്നു പോയത്. ആദ്യമായാണു കാല്‍ രണ്ടുഭാഗത്തെക്കും  ഇട്ട്  ഇരീക്കുന്നത്. ‍അവന്റെ കൂട്ടുകാരനെ കണ്ടില്ല. പഴയ കെട്ടിടം. സീനിയര്‍മാരാണെന്നു തോന്നുന്നു കോഴിയെ കുറുക്കന്‍ നോക്കുന്നതു പോലെ എത്തിനോക്കുന്നണ്ടാര്‍ന്നു. ഭാഗ്യം അധികനേരം അവിടെ നിന്നില്ല. മുരളി മാവൂര് റോഡിലെ ഇറക്കത്തിലെ വീട്ടിലേക്കെന്നെ കൊണ്ടുപോയി. ചോറ് കഴിച്ചു. അവിടുത്തെ അമ്മ ലൊലൊലിക്ക എന്ന് പറയുന്ന ഒരു പഴം സഞ്ചി നിറയേ തന്നു.അനിയത്തിയും  അമ്മയും കാത്തുനില്‍ക്കുന്നുന്ണ്ടായിരുന്നു. ആവരുടെ കൂടെ ഹോട്ടലില്‍ നിന്ന് പിന്നെയും കഴിച്ചു.

റേഡിയോളജി  എന്ന ഡിപ്പാര്‍ട്ട്മെന്റിലാണത്രെ എനിക്കു  റിപ്പൊര്‍ട്ട് ചെയ്യേണ്ടത്. ധാരാളം പേര്‍ നിറഞ്ഞ്നില്‍ക്കുന്ന  ഇരുണ്ട വഴികളില്‍ കൂടെ ഞാനും മറ്റ് തിരൊന്തരോം പിള്ളെരുടെ കൂടെ പോയ്.  പെയ്യ് എന്ന് പറ്ഞ്ഞാല്‍ അര്ത്ഥം  പോയി എന്നാണു. ഏതായാലും കെട്ടാന്‍ പറ്റിയ പിള്ളെര്‍  ഉണ്ട്.  വിശദമായി പിന്നെ നീങ്ങാം.

തിരിച്ചെത്തിയപ്പോ രാത്രി 11 മണി. ഇന്ന് വീടിനടുത്ത് ആകാശത്ത് ഒരു ചെറിയ ഭാഗത്ത് മാത്രം ചുവപ്പ് നിറം കണ്ടു. അത് എന്താണെന്ന് യാതൊരു പിടിയും കിട്ടിയില്ല. കുറെ നേരം മുകളിലേക്ക് നോക്കി ‘എന്തായിരിക്കും?’ എന്നാലോചിച്ച് നിന്നു.

സോമാലിയയില്‍ ഇതേ പോലൊരു സംഭവം പണ്ടുണ്ടായിട്ടുണ്ടെന്നും അന്ന് അത് നോക്കി നിന്ന ആയിരത്തോളം പേരുടെ കാഴ്ച പോയെന്നും ബാച്ചെട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ ‘നോക്കി നൊക്കി കഴുത്തു കഴച്ചു’ എന്ന് പറഞ്ഞ് വേഗം ഞാനവിടെ നിന്ന് പോന്നു. അല്ലങ്കിതന്നെ തമിഴന്റെ ലുക്കാ. ഇനി അന്ധനും കൂടി ആകാത്തേന്റെ ഒരു കുറവേ ഉള്ളൂ!! തിരൊന്തരത്ത് തമിഴന്മരെ  ഇഷ്ടമാണോ ആവോ.

ഇന്ന് ജീനയുടെ കത്ത് വന്നിരുന്നു. കത്തില്‍ അവള്‍ അവളുടെ കൂട്ടൂകാരിക്ക് ഞാന്‍ കത്തയച്ചത് മഹാ ചെറ്റത്തരമായിപ്പോയി എന്ന് സൂചിപ്പിച്ചിരുന്നു.

കിടന്നത് 12 മണി.
ചെലവ് ; അടിവാരം ചായ 10 രൂപ. ബാക്കിയെല്ലാം അഛന്‍.
വരവ്:  ഇസ്കിയത് 40 രൂപ. പഴം വാങ്ങിയ വഹ: 5 രൂപ.